കൂത്ത്പറമ്പ്: കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 256 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൂത്തുപറമ്പ് അടിയറപ്പാറ രഹ്‌ന മൻസിലിൽ കെ.പി മുഹമ്മദ് അജ്മൽ കരീം (20), കുഞ്ചക്കോട് തെങ്കരപ്പാലത്തും വീട്ടിൽ ഫായിസ് (26), പാലക്കാട് മണ്ണാർക്കാട് കോൾപ്പാടം തെങ്കര വെള്ളാപ്പുള്ളി വീട്ടിൽ വി.പി ജംഷാദ് (26) എന്നിവരെ യാണ് ബേക്കൽ പോലീസ് ബംഗ്ളൂരുവിൽ വെച്ച് പിടികൂടി യത്. ചൊവ്വാഴ്ച്‌ച രാത്രി മരിയ മുത്തനടുക്കത്ത് പിടിയിലായ ബോവിക്കാനം പൊവ്വലിലെ മുഹമ്മദ് ഡാനിഷ്, ആലമ്പാടിയിലെ അബ്ദുൾഖാദർ എന്നിവർക്ക് എം.ഡി.എം.എ വിൽപ്പന നടത്തിയത് ഇവരാണെന്ന്
തെളിഞ്ഞതിനെത്തുടർന്നാണ് പിടികൂടിയത്. അബ്ദുൾഖാദറിനെ വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് മൂന്നുപേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വ്യാഴാഴ്‌ച വയനാട്ടിൽ വെച്ച് കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ സാദിഖലിയെ (36) പിടികൂടിയതും നേരത്തെ പിടിയിലായവർ നൽകിയ വിവരത്തെത്തുടർന്നാണ്. കേസിൽ പിടിയിലായ മുഴുവൻപേരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസ് നീക്കം.


ബേക്കൽ ഡിവൈ.എസ്.പിവി.വി മനോജിന്റെ മേൽനോട്ട ത്തിൽ സി.ഐ. എം.വി ശ്രീദാസ്, എസ്.ഐ. എം.സവ്യസാചി, പ്രൊബേഷണറി എസ്.ഐമാരായ അഖിൽ സെബാസ്റ്റ്യൻ, മനു കൃഷ്‌ണൻ, ഡാൻസാഫ് സ്‌ക്വാഡംഗങ്ങളായ നിജിൽ കുമാർ, രജീഷ് കാട്ടാമ്പള്ളി, അനീഷ്‌കുമാർ, ഭക്തശൈവൽ, കെ. സുഭാഷ് ചന്ദ്രൻ, എം. സന്ദീപ്, മനോജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Three more people, including a native of Koothparamba, arrested in connection with the seizure of 256 grams of MDMA being smuggled in a car
