പാനൂർ : (www.panoornews.in)കണ്ണൂരിൽ അഞ്ചുപേരിൽ നിന്ന് ഓൺലൈൻ തട്ടിപ്പുകാർ കവർന്നത് 11,47,148രൂപ. താഴെചൊവ്വയിലെ ഹരിചന്ദ്രന്റെ 10,50,000രൂപയാണ് നഷ്‌ടപ്പെട്ടത്. സുഹൃത്തിന്റെ നിർദേശപ്രകാരം വാട്‌സ്ആപ്പ് വഴി ട്രേഡിംഗ് ചെയ്യുന്നതിനായി വിവിധ അക്കൗണ്ടുക ളിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. പാനൂരിലെ ജെ. ആർത്തിയുടെ 43,388 രൂപയും കവർന്നു.
ഫെയ്‌സ്ബുക്ക് പരസ്യം കണ്ട് ടെലഗ്രാം വഴി ട്രേഡിംഗ് ചെയ്യുന്നതിന് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണമയച്ചുനൽകുകയായിരുന്നു.
കേരള പോലീസെന്ന വ്യാജേന ബന്ധപ്പെട്ടാണ് കണ്ണപുരത്തെ രജീഷിൻ്റെ 10,510 രൂപ തട്ടിയെടുത്തത്. വാഹനത്തിൻ്റെ ചെലാൻ ഉണ്ടെന്നുപറഞ്ഞ് വാട്സ്ആപ്പ് വഴി ഫയൽ തട്ടിപ്പുകാർ അയച്ചുനൽകുകയായിരുന്നു. ഈ ലിങ്കിൽ രജീഷ് ക്ലിക്ക് ചെയ്‌തപ്പോൾ അക്കൗണ്ട് വിവരങ്ങൾ പ്രതികൾക്ക് ലഭിക്കുകയായിരുന്നു. ഇത് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
തോട്ടടയിലെ വി. അഖിലയുടെ 20,000രൂപയാണ് കവർന്നത്. സുഹൃത്തെന്ന വ്യാജേന ഇവർക്ക് ഫെയ്‌സ്ബുക്ക് വഴി സന്ദേശമയക്കുകയായിരുന്നു.
സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പുകാർ അഖിലയുടെ പണം കവർന്നത്. ഓൺലൈൻ ലോൺ നൽകുമെന്ന് പ്രലോഭിപ്പിച്ച് കൂത്തുപറമ്പിലെ തുഷാരയുടെ 3,250 രൂപയും തട്ടിയെടുത്തു. വിവിധ ചാർജുകളെന്നുംപറഞ്ഞാണ് ഇവരിൽ നിന്ന് പണം കൈപ്പറ്റിയത്. സംഭവങ്ങളിൽ കണ്ണൂർ സൈബർ സി.ഐ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
11.47 lakhs stolen from five people in online fraud in Kannur; Panur native loses Rs. 43,388
