Jun 4, 2025 05:31 PM

കടവത്തൂർ:  (www.panoornews.in)പ്രതിഷേധം ശക്തമായതോടെ കടവത്തൂർ - കല്ലിക്കണ്ടി റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി. വാഹനഗതാഗതം തടസ്സപ്പെടാതിരിക്കാൻ കുഴികൾ അടയ്ക്കലാണ് ആദ്യം നടക്കുന്നത്. കുഴികൾ നിറഞ്ഞ റോഡ് നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മുതൽ സ്വകാര്യബസുകൾ സർവീസ് നിർത്തിയിരുന്നു.

സ്വകാര്യ ബസുകൾ ഇന്നും സർവീസ് നടത്തിയില്ല. കല്ലിക്കണ്ടിയിൽ ഓട്ടമവസാനിപ്പിച്ച ബസുകൾ കടവത്തൂരേക്ക് പോയില്ല. ബസുകൾ ഓട്ടം നിർത്തിയ തോടെ ഈ റൂട്ടിൽ യാത്രാപ്രശ്നം രൂക്ഷമായി.

എൻ.എ.എം കോളേജ്, എൻ.എ.എം ഹയർ സെക്കൻ്ററി, പി.കെ.എം ഹയർസെക്കൻ്ററി, കടവത്തൂർ സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളുൾപ്പടെ ഏറെ വലഞ്ഞു.


വീതി കൂട്ടിയും ഓവുചാലുകൾ പണിതും മെക്കാഡം ടാറിങ് നടത്തിയുമാണ് നവീകരണം. വാഹന ഗതാഗത തടസ്സമില്ലാതെ പ്രവൃത്തി നടക്കണമെന്നാണ് കഴിഞ്ഞദിവസം ചേർന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

പങ്കെടുത്ത യോഗത്തിൽ ധാരണയായത്. ആറുമാസത്തിനകം പണി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ടെൻഡർ നടപടി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പണി ആരംഭിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.

ജൽജീവൻ മിഷൻ പൈപ്പ് സ്‌ഥാപിക്കാനെടുത്ത കുഴികൾ നികത്താൻ വൈകിയത് ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് പ്രവൃത്തി ആരംഭിക്കാൻ വൈകിയതെന്നാണ് കരാറുകാർ പറയുന്നത്. കീഴ്മാടം - കല്ലിക്കണ്ടി റോഡിന്റെ ഭാഗത്താണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. പുല്ലുക്കര കൊച്ചിയങ്ങാടി മുതൽ കല്ലിക്കണ്ടിവരെ യാണു പ്രവൃത്തി നടക്കാനുള്ളത്. മുക്കിൽപ്പീടിക വരെ നേരത്തെ പൂർത്തിയായി.

Buses still not plying on the Kadavathur - Kallikandi route; School children and locals facing travel difficulties

Next TV

Top Stories










News Roundup