(www.panoornews.in)'ഓൺലൈനിൽ' ചതിക്കുഴികളൊരുക്കി തട്ടിപ്പുകാർ വിലസുന്നു. എത്ര പറഞ്ഞിട്ടും, ബോധവത്ക്കരണം നടത്തിയിട്ടും പറ്റിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ട്രേഡിംഗെന്നും, വിദേശത്ത് ജോലിയെന്നും ഒക്കെ പറഞ്ഞ് മനോഹരമായി സംസാരിച്ച് പറ്റിക്കുകയാണ് തട്ടിപ്പു സംഘം. ഇത്തരത്തിലുള്ള ഇടപാടുകളിലൂടെ ജില്ലയിലെ എട്ടുപേർക്ക് നഷ്ടപ്പെട്ടത് 35 ലക്ഷത്തിലേറെ രൂപ. ഇതിൽ മൂന്നുപേർ കണ്ണൂർ ടൗൺ സ്വദേശികളാണ്. യൂട്യൂബ് വീഡിയോ കണ്ട് വാട്‌സാപ്പ് വഴി ട്രേഡിങ് ചെയ്യുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ താണ സ്വദേശിനിക്ക് നഷ്ടമായത് 33,07,254 രൂപയാണ്.



ചക്കരക്കൽ, തലശ്ശേരി സ്വദേശിനികളിൽനിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യഥാക്ര മം തട്ടിയത് 53,000, 44,850 രൂപ. വാട്സാപ്പിൽ ആധാർ അപ്ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞ് ലിങ്കിൽ
ക്ലിക്ക് ചെയ്തപ്പോൾ കണ്ണൂർ ടൗൺ സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് നഷ്ടമായത് 39,000 രൂപ. മറ്റൊരു കണ്ണൂർ ടൗൺ സ്വദേശിക്ക് നഷ്ടമായത് 22,457 രൂപയാണ്.
കേരള പോലീസിൽനിന്നെന്ന വ്യാജേന വാട്‌സാപ്പിൽ വാഹനത്തിന് ചലാനുണ്ടെന്ന് പറഞ്ഞ് ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങൾ നല്കിയപ്പോൾ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുക യായിരുന്നു.
ടെലഗ്രാം വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി അക്കൗണ്ടുകളിലേക്ക് പണം നൽകിയ മറ്റൊരു കണ്ണൂർ ടൗൺ സ്വദേശി ക്ക് 9,898 രൂപ നഷ്ടമായി. ടെലഗ്രാം വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനായി വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ കണ്ണവം സ്വദേശിക്ക് 17,499 രൂപയാണ് നഷ്ടമായത്.
ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് വസ്ത്രം വാങ്ങാൻ വാട്‌സാപ്പ് വഴി ചാറ്റ് ചെയ്ത് പണം നൽകിയ ന്യൂ മാഹി സ്വദേശിനിക്ക് 12,700 രൂപ നഷ്ടപ്പെട്ടു.
ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫെയ്‌സ്‌ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർ ത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു.
There is money in the account, just cheat'; Eight people lost more than Rs 35 lakh in online fraud in Kannur district, women from Thalassery and New Mahe among the victims
