പാനൂർ :(www.panoornews.in) യുഡിഎഫ് കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി ബോംബ് രാഷ്ട്രീയത്തിനെതിരെ സംഘടിപ്പിച്ച ജന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ. കാലവും ലോകവും മാറിയിട്ടും സിപിഎം ഇന്നും ബോംബ് നിർമ്മാണവുമായി പോവുകയാണ്. മനുഷ്യനെ കൊല്ലാനാണ് അവർ ബോംബ് നിർമ്മിക്കുന്നത്.
ബോംബ് നിർമ്മിച്ച ഡിവൈഎഫ്ഐ തങ്ങളുടെ പോഷക സംഘടനയല്ലെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. കോൺഗ്രസിൻ്റെയും ലീഗിൻ്റെയും പോഷക സംഘടനയാണെന്ന് പറയാത്തത് ഭാഗ്യമാണെന്നും വി.ഡി സതീശൻ പറഞ്ഞു. ആകെ 540 ലോക്സഭാ സീറ്റുകളാണ് ഇന്ത്യയിലുള്ളത്. സി പി എം മത്സരിക്കുന്നത് 19 സീറ്റിലാണ്. എന്നിട്ടും പ്രകടനപത്രിക പുറത്തിറക്കിയിരിക്കുകയാണ്. ഇതിനുള്ള തൊലിക്കട്ടി സമ്മതിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
യുഡിഎഫ് ചെയർമാൻ പി പി എ സലാം അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ്, വി സുരേന്ദ്രൻ മാസ്റ്റർ, വി എ നാരായണൻ, പി കെ പ്രവീൺ, കെ പി ഹാഷിം, കെ പി സാജു , വി വേണു, പി കെ അബ്ദുല്ല, പി പി എ ഹമീദ്, എം സി അബ്ദുൽ, വി നാസർ മാസ്റ്റർ, ഹരിദാസ് മൊകേരി, സി വി എ ജലീൽ, സന്തോഷ് കണ്ണമ്പള്ളി, പുന്നക്കൽ അഹമ്മദ് ,പി കെ ഷാഹുൽഹമീദ്, പി കെ സതീശൻ തുടങ്ങിയവരും സംസാരിച്ചു.
Opposition leader VD Satheesan says that CPM is a terrorist movement making bombs;A large crowd participated in the public meeting organized against bomb politics in Panur