പാനൂർ ;(www.panoornews.in) മാനനഷ്ടകേസ് കോടതി മുഖാന്തരം ഫയൽ ചെയ്യുമെന്നും, പോലീസിൽ പരാതി നൽകി കഴിഞ്ഞതായും രാഹുൽ പാനൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽ ഡിഎഫ് നേതാവും മുൻ മന്ത്രിയുമായ ശ്രീമതി ടീച്ചർ വ്യാജ പ്രചരണമാണ് നടത്തിയത്. അവർക്കെതിരെയും നടപടി സ്വീകരിക്കും.
ഞാൻ എൽഡിഎഫ് സ്ഥാനാർ സ്ഥാനാർത്ഥിക്കെതിരെ ഒരു തരത്തിലുള്ള വ്യാജ പോസ്റ്റും ചെയ്തിട്ടില്ലന്നും, നിർമ്മിച്ചിട്ടില്ലന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും അശ്ലീലകരമായ പോസ്റ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി തെളിയിക്കാൻ അദ്ദേഹം സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചു. സിപിഎം മുമ്പ് യുഡിഎഫ് നേതാക്കളെ അധിക്ഷേപിച്ച കാര്യം മറന്നുപോകരുത്.
അമ്മയോടൊപ്പം നിൽക്കുന്ന എൻറെ ഫോട്ടോയെ കുറിച്ചും സൈബർ ആക്രമം നടത്തിയത് സിപിഎം സൈബർ ടീമാണ്. ഇതിനെതിരെ പോലീസിൽ പരാതി നൽകി. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അഞ്ചോളം പരാതികൾ ഞാൻ പോലീസിൽ നൽകിയിട്ടും ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യാജ ആരോപണം പരാജയ ഭീതി മൂലമാണെന്ന് ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയെന്നും രാഹുൽ പറഞ്ഞു.
ജോമോൻ ജോസ്, വിജില്‍ മോഹൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. വടകര നിയോജക മണ്ഡലത്തിൽ യുഡിഎഫ് യൂത്ത് വിഭാഗം ഡോർ ടു ഡോർ ക്യാമ്പയിൻ നടത്തുമെന്ന് രാഹുൽ പറഞ്ഞു 21ന് രാവിലെ മുതൽ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തും. 10 പേർ ഒരു ബൂത്തിൽ എന്ന നിലയിലാണ് പ്രചരണം നടത്തുക . വടകര മണ്ഡലത്തിലെ മുഴുവൻ യുവജന വിഭാഗവും അന്ന് വീടുകൾ കയറും.
Youth Congress state president Rahul Mangoota said that legal action will be taken against Desabhimani newspaper and Kairali channel, which insulted him personally.