പൗരത്വ ഭേദഗതി നിയമത്തിൻ്റെ പേരിൽ കുത്തി തിരുപ്പ് ഉണ്ടാക്കാനാണ് സിപിഎമ്മും കോൺഗ്രസ്സും ശ്രമിക്കുന്നതെന്ന് വടകര മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻ.
പൗരത്വ നിയമത്തിൻ്റെ പേരിൽ ഒരാൾക്കും പൗരത്വം നഷ്ട്ടപെടില്ലെന്നും, അങ്ങന വന്നാൽ ഞങ്ങളുടെയൊക്കെ ശവത്തിൽ തൊട്ടേ കഴിയൂവെന്നും സ്ഥാനാർത്ഥി പറഞ്ഞു.
ജനങ്ങളുടെ മനസിൽ വർഗീയവിഷംപാകാൻ നൈറ്റ് മാർച്ച് ഉൾപ്പെടെ നടത്തുകയാണ് സിപിഎം. മുത്തലാക്കിൻ്റെ പേരിൽ പോലും വർഗീയത കലർത്താനാണ് ചിലർ ശ്രമിച്ചത്. വടകര മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിനായ് മാറി മാറിവന്ന സർക്കാർ യാതൊന്നും ചെയ്തില്ല. തീരദേശ മേഖലയിലെ ബീച്ചുകളെ ബന്ധിപ്പിച്ച് വടകരയുടെ തലവര മാറ്റുന്ന ടൂറിസം സർക്യൂട്ട് നടപ്പാക്കുമെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
തലശ്ശേരി പ്രസ്സ് ഫോറം സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രഫുൽ കൃഷ്ണൻ. പ്രസ് ഫോറം പ്രസിഡൻറ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് പാതിരിയാട്, എൻ സിറാജുദ്ധീൻ, ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് കെ. ലിജേഷ്, മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു
NDA candidate Praful Krishna said that nobody in India will lose their citizenship because of the Citizenship Act;Praful also said that CPM and Congress are trying to intrude