(www.panoornews.in) ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് 26 ന് നടക്കവെ കൊട്ടിക്കലാശമൊഴിവാക്കി കൊളവല്ലൂരും. കഴിഞ്ഞ ദിവസം കൊളവല്ലൂർ സി.ഐ സുമിത്ത് കുമാർ, എസ്.ഐ സോബിൻ എന്നിവർ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ഏകകണ്ഠമായാണ് തീരുമാനം.
ഓപ്പൺ വാഹനത്തിൽ പ്രചരണം പാടില്ല. അത്തരം വാഹനങ്ങൾക്കെതിരെ നിയമ നടപടി ഉണ്ടാകും. ബൂത്തിൻ്റെ 200 മീറ്റർ ചുറ്റളവിൽ യാതൊരു തരത്തിലുള്ള ബോർഡുകളൊ, ചിഹ്നങ്ങളൊ വെക്കാൻ പാടുള്ളതല്ല.
24 ന് വൈകീട്ട് 3 മണി മുതൽ പൊതുയോഗങ്ങൾ നടത്താൻ പാടുള്ളതല്ല. യോഗത്തിൽ എൽ ഡി എഫ് നേതാക്കളായ രാഘവൻ, മുകുന്ദൻ, യു ഡി എഫ് നേതാക്കളായ അശോകൻ, പി.കെ.അലി, ഇസ്മയിൽ, എൻ ഡി എ നേതാ
Kotikalashamojivaki and Kovallur;There will be no propagation in an open vehicle either.